കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്തും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, എല്ലാവിധ യാത്രാ സൗജന്യങ്ങളും നിര്‍ത്തലാക്കുക, സ്റ്റേജ് ക്യാരേജുകളുടെ പ്രായപരിധി 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷം ആക്കുന്നതിനുള്ള തീരുമാനം വേഗത്തില്‍ നടപ്പാക്കുക, ഡീസലിന് വില്‍പ്പന നികുതി ഒഴിവാക്കുകയോ സബ്സിഡി അനുവദിക്കുകയോ ചെയ്യുക, സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസ്സുകളും തമ്മിലുള്ള മത്സരം ഒഴിവാക്കുന്നതിന് ഗതാഗത നയം രൂപികരിക്കുക, റോഡ് ടാക്സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
സര്‍ക്കാരിന് പലതവണ നിവേദനം നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം. ബി. സത്യന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പണിമുടക്കിനു മുന്നോടിയായി എല്ലാ ജില്ലകളിലും നവംബര്‍ എട്ടിന് മുമ്പ് പ്രതിഷേധ യോഗങ്ങള്‍ നടത്തും.
സംസ്ഥാനത്തെ മുഴുവന്‍ ബസ്സുടമകളെയും സംഘടിപ്പിച്ചു കൊണ്ട് അന്നേ ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നവംബര്‍ 17ന് ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, സി. മനോജ് കുമാര്‍, ആന്റോ ഫ്രാന്‍സിസ്, കെ.കെ. തോമസ്, പി. ചന്ദ്രബാബു, കെ. സത്യന്, ടി.കെ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: