തിരുവനന്തപുരം: സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതി ഗുരുതരമെന്നും മണ്ഡലകാലത്തിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ്കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുലാമാസ പൂജയ്ക്കായി നാലു ദിവസം ക്ഷേത്രം തുറന്ന വേളയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.നാലു ദിവസങ്ങൾക്കിടയിൽ സന്നിധാനത്തെത്താൻ ശ്രമിച്ച് പത്ത് യുവതികളെയാണ് വിശ്വാസികൾ തടഞ്ഞത്. ഇതിനു പോലീസ് സംരക്ഷണം നൽകിയ കാര്യവും, ജനരോഷത്തെ തുടർന്ന് പിന്തിരിഞ്ഞ കാര്യവും മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതുകൊണ്ടു തന്നെ മണ്ഡലകാലത്തിനു മുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം രൂക്ഷമായ പ്രത്യാഘാതങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്നും വിനോദ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം നട അടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് എത്തുന്നു. കോഴിക്കോട്, തൃശൂര്‍, കോട്ടയം ജിലകളില്‍ നിന്നായി മൂന്ന് പേരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഇന്ന് പൊലീസിനെ സമീപിച്ചത്. കോഴിക്കോട് തൃശൂര്‍ കോട്ടയം എന്നിവടങ്ങളില്‍ നിന്നായിരുന്നു ഇവര്‍ എരുമേലിയില്‍ എത്തിയത്. സുരക്ഷ ഒരുക്കേണ്ടത് പമ്പയില്‍ നിന്നാണെന്നും എരുമേലിയില്‍ ആരേയും തടയുന്നില്ലെന്നും പോലീസ് ഇവരെ അറിയിച്ചു.
തുടര്‍ന്ന് കോട്ടയം കറുകച്ചാല്‍ നെടുകുന്നം സ്വദേശി ബിന്ദു പമ്പയിലേക്ക് തിരിച്ചു. മുണ്ടക്കയത്ത് വച്ച് പോലീസിനു നേരെ പ്രതിഷേധം ഉണ്ടായി. ഇതേത്തുടര്‍ന്ന് ഇവര്‍ തിരികെപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: