തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി നാളെ ദേവസ്വം ബോര്‍ഡ് യോഗം ചേരും. ശബരിമലയിലെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമോ വേണ്ടയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാളത്തെ യോഗത്തില്‍ തീരുമാനിക്കും.
കൃത്യമായ നിയമോപദേശം തേടിയ ശേഷം മാത്രം ഇക്കാര്യത്തില്‍ മുന്നോട്ട് പോയാല്‍ മതിയെന്നാണ് ബോര്‍ഡ് തീരുമാനം. ഇതിന് പുറമെ സര്‍ക്കാരിനോട് കൂടി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് 10 മണിക്ക് നടയടക്കും. പമ്പയിലും സന്നിധാനത്തും കനത്ത പൊലീസ് കാവലിലാണുള്ളത്. നിലക്കലിലും മറ്റും പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്ന് കൂടി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: