ന്യൂദല്‍ഹി: പുരുഷന്റെയും സ്ത്രീയുടെയും വിവാഹപ്രായം 18 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പുരുഷന്റെ വിവാഹപ്രായം 21ല്‍ നിന്ന് 18ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന് അശോക് പാണ്ഡെ ഹര്‍ജി നല്‍കിയത്.
സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനും ഒക്കെ പ്രായം 18 ആണെകില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 എന്ന് ഹര്ജിക്കാരന് വാദിച്ചു. 18 വയസുള്ള ആരെങ്കിലും വന്നാല്‍ മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ ആകൂവെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഹര്‍ജി നല്കിയ അശോക് പാണ്ഡെയ്ക്ക് 25000 രൂപ കോടതി ചിലവിനത്തില്‍ പിഴ ശിക്ഷ വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: