എരുമേലി: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പോലീസ് കാട്ടിയ അരാജകത്വമാണെന്നും ഇതിന് അയ്യപ്പന്റെ മുന്നില്‍ അല്ല ഐജി ശ്രീജിത്ത് കരയേണ്ടതെന്നും കണ്ണൂരിലെ നേതാവിന്റെ മുന്നിലാണ് വേണ്ടെതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.
ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ സമാധാനം തകര്‍ത്ത് തെരുവില്‍ കൂത്താടി നടക്കുന്ന അവിശ്വാസികളെ കയറ്റാനാണ് മുഖ്യമന്ത്രിയും പോലീസും ശ്രമിക്കുന്നത്. ഐജി മനോജ് എബ്രഹാമിനെ കൂട്ടുപിടിച്ച് വിശ്വാസികളെ മര്‍ദ്ദിച്ചതിനുശേഷം ഐജി ശ്രീജിത്തിനെ മുന്നില്‍ നിര്‍ത്തി ശബരിമലയിലെ സമാധാനം തകര്‍ക്കാനായിരുന്നു പദ്ധതിയെന്നും അവര്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയുടെ ക്രമസമാധാനങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് നല്കി പരസ്യപ്പെടുത്തിയ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്.അഴിഞ്ഞാട്ടക്കാരികള്‍ക്ക് കൂട്ടുനില്ക്കുന്നവര് തോക്കും, ലാത്തിയും കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇക്കളി നിര്‍ത്തിയില്ലെങ്കില്‍ നിയമലംഘനം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ അണ്ടല്ലൂരിലെ ശ്രീരാമ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ നേതാക്കള്‍ക്ക് ധൈര്യമുണ്ടോയെന്നും അവര്‍ ചോദിച്ചു. തന്ത്രിയെ അധിക്ഷേപിച്ച മന്ത്രി മണിക്ക് ഭ്രാന്താണെന്നും, പ്രളയക്കെടുതി ഉണ്ടാക്കി മനുഷ്യനെ കൊന്ന ക്രിമിനലായ മന്ത്രി മണിയാണ് ശരിക്കും ജനങ്ങളുടെ പണിക്കാരനെന്നും അവര്‍ പറഞ്ഞു.
എരുമേലിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരി, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ് , ജനറല്‍ സെക്രട്ടറി നിവേദിത, സെക്രട്ടറി സിന്ധുരാജന്‍, ജില്ല കമ്മറ്റിയംഗം അനിയന് എരുമേലി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എംആര്‍ ഉല്ലാസ് , എരുമേലി ഈസ്റ്റ്-വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണന്, സന്തോഷ് പാലമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: