തിരുവനന്തപുരം: കെല്‍ട്രോണിന് ചെന്നൈ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ 146 കോടിരൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായ മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു. ചെന്നൈ നഗരത്തില്‍ ആധുനിക സംവിധാനങ്ങളോടെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ സജ്ജീകരിക്കാനാണ് 146 കോടി രൂപയുടെ ഓര്‍ഡര്‍.
കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററിന്റെ രൂപകല്പന നിര്വഹിച്ച്സെന്ററില് വിവിധ സംവിധാനങ്ങള്‍ സ്ഥാപിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പരിപാലിക്കാനും ഗ്രെയ്റ്റര്‍ ചെന്നൈ കോര്പ്പറേഷന് ക്ഷണിച്ച ടെണ്ടറില്‍ പങ്കെടുത്താണ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. എല്‍ ആന്‍ഡ്ടി, മദ്രാസ് സെക്യൂരിറ്റി പ്രിന്റേഴ്സ് ലിമിറ്റഡ് തുടങ്ങിയ വന്‍കിട സ്വകാര്യകമ്പനികളുമായി മത്സരിച്ചാണ് കെല്‍ട്രോണ്‍ ഓര്‍ഡര്‍ നേടിയെടുത്തത്.
കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, ക്ലൗഡ് അധിഷ്ഠിത സ്മാര്‍ട്ട് ഡാറ്റ സെന്റര്‍ സൊല്യൂഷന്, സ്മാര്‍ട്ട് സെന്‍സര്‍, വേരിയബിള്‍ മെസേജിങ് ബോര്‍ഡ്, സിറ്റി സര്‍വൈലന്‍സ് സിസ്റ്റം ആന്റ്ഡിസാസ്റ്റര് മാനേജ്മന്റ്സിസ്റ്റം, മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, സ്മാര്ട്ട്പോള്സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി അധിഷ്ഠിത സ്മാര്‍ട്ട് സോളിഡ് വെയിസ്റ്റ് മാനേജ്മെന്റ്സിസ്റ്റം, സ്മാര്‍ട്ട് പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ ഏകീകരണം, ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിനായുള്ള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്.
146 കോടി രൂപയുടെ ഓര്‍ഡറില്‍, പദ്ധതിയുടെ മൂലധന ചെലവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ഉള്‍പ്പെടും. ഒക്ടോബറില്‍ ലഭിച്ച പ്രവര്‍ത്തനാനുമതിയുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ 300 ദിവസത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കണം. പദ്ധതിയുടെ ഭാഗമായി ട്രാഫിക്, ട്രാഫിക് എന്‍ഫോഴ്സ്മെന്റ്, ഐസിടി സംവിധാനങ്ങളുടെ മാസ്റ്റര്‍ സിസ്റ്റം ഇന്റര്‍ഗ്രേറ്ററായും ടെക്നിക്കല്‍ സൊല്യൂഷന് പ്രൊവൈഡറായും കെല്‍ട്രോണ്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: