ബുഡാപെസ്റ്റ്: ഇന്ത്യയുടെ മുന്‍നിര ഗുസ്തിതാരമായ ബജ്രംഗ് പൂനിയയ്ക്ക്് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ഒരു വിജയം അകലെ. അറുപത്തിയഞ്ച് കി.ഗ്രാം ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ പൂനിയ ഫൈനലില്‍ പ്രവേശിച്ചു. ക്യൂബയുടെ അലെക്സാന്ദ്രോ വാള്ഡസിനെ 4-3 ന് തോല്‍പ്പിച്ചാണ് പൂനിയ സുവര്ണപോരാട്ടത്തിന് യോഗ്യത നേടിയത്.
വാള്ഡസിനെതിരായ സെമിയുടെ തുടക്കത്തില്‍ പൂനിയ 4-1 ന് മുന്നിലെത്തി. അവസാന നിമിഷങ്ങളില്‍ വാള്‍ഡസ് തിരിച്ചടിച്ചെങ്കിലും 4-3 ന് പൂനിയ വിജയം നേടി ഫൈനലിലെത്തി.
ജപ്പാന്റെ തകുതോ ഒട്ടോഗൂറോയാണ് ഫൈനലില്‍ പൂനിയയുടെ എതിരാളി. കിരീട പ്രതീക്ഷ നിലനിര്‍ത്തിയ റഷ്യയുടെ അഖമത് ചകീവിനെ 15-10 ന് തോല്‍പ്പിച്ചാണ് തകുതോ ഫൈനലില്‍ കടന്നത്.
നേരത്തെ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൂനിയ 5-3 ന് മംഗോളിയന്‍ താരമായ തുല്‍ഗ തുമറിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സണ്ബ തനാജി മംഗോളിയയുടെ തുഷിന്തുല്ഗയോട് 7-0 ന് തോറ്റു.
ഒരേയൊരു ഇന്ത്യന്‍ താരം മാത്രമാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ളത്. 2010 ല്‍ മോസ്ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്.
സുശീല്‍ കുമാറിനെപ്പോലെ സ്വര്‍ണമെഡല്‍ നേടാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാന്‍ പൊരുതുമെന്ന് പൂനിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: