ന്യൂദല്‍ഹി: തമ്മിലടി മുറുകുന്നതിനിടെ സിബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി വിശദീകരണം തേടി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ നടപടി. ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. അതേസമയം അസ്താന അലോക് വര്‍മയ്ക്കെതിരെ സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. അസ്താനയ്ക്കെതിരെ ആറു കേസുകളില്‍ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: