തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം അല്പസമയത്തിനകം ചേരും. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാനപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വംബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ 99 ശതമാനം വിശ്വാസികളും ശബരിമല യുവതീപ്രവേശനത്തിന് എതിരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് മനസിലാക്കാനാകുന്നില്ല. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരും . സുപ്രീംകോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല.ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിധി മറികടക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: