ന്യൂദല്‍ഹി: പാക്ക് ഭീകരരുടെ സംഘം ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മിന്നലാക്രമണത്തിനു തയ്യാറായി ഇന്ത്യ. ഇതോടെ, ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കി. ഏത് അടിയന്തിര സാഹചര്യം നേരിടാനും സേന തയ്യാറാണെന്ന് സൈനിക മേധാവി അറിയിച്ചു.
ഭീകരപ്രവര്‍ത്തനത്തിനു കനത്ത തിരിച്ചടി നല്കുമെന്നു പാക്ക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നല്കി. മഞ്ഞുവീഴ്ചക്കുമുമ്പ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണ് എന്നാണ് വിവരം.ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ.
ആറ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.ഇതില്‍ രണ്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ പാക്ക് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: