ന്യൂദല്‍ഹി; എല്ലാവര്ക്കും പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെങ്കിലും ആരാധനാലയം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
കേന്ദ്രമന്ത്രിയായതിനാല്‍ കോടതിവിധിയെപ്പറ്റി പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. എല്ലാവര്ക്കും പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ആശുദ്ധമാക്കാന് ആര്‍ക്കും അവകാശമില്ല. ഈ വ്യത്യാസം നാം അംഗീകരിക്കേണ്ടതുണ്ട്. നിറയെ ആര്‍ത്തവ രക്തം പുരണ്ട സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമോ? ഇല്ല. അമ്പലത്തില്‍ പോകുമ്പോള്‍ അങ്ങനെ ചെയ്യുന്നത് നല്ലതാണെന്ന് കരുതുന്നുണ്ടോ? അവര്‍ ചോദിച്ചു.
ഒരിക്കല്‍ താന്‍ മുംബൈയില്‍ ക്ഷേത്രത്തിനു പുറത്ത് നിന്ന് മകനെ ആരാധനയ്ക്ക് അകത്തേക്ക് വിട്ട കാര്യം അവര്‍ അനുസ്മരിച്ചു.രാഷ്ട്രീയക്കാരിയാണെങ്കിലും മന്ത്രിയാണെങ്കിലും വ്യത്യാസമൊന്നുമില്ല. ഞാന്‍ പാഴ്സിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്, രണ്ട് പാഴ്സി മക്കളുമുണ്ട്.
പുറത്ത് കാറിലിരിക്കുകയോ വഴിവക്കില്‍ നില്‍ക്കുകയോ ചെയ്യും. അന്ധേരിയിലെ ക്ഷേത്രത്തില്‍ നവജാത ശിശുവുമായി പോയപ്പോള്‍ പുറത്തു നിന്ന് കുഞ്ഞിനെ ഭര്‍ത്താവിന്റെ കൈയില്‍ കൊടുത്ത് വിടേണ്ടിവന്നിട്ടുണ്ട്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: