റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ സൗദി അറേബ്യയെ പ്രതിരോധത്തിലാക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന സൗദ് അല്‍ ഖതാനിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഖഷോഗിയെ കൊലപ്പെടുത്താന്‍ സ്കൈപ്പ് വഴി ഖതാനി നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഖതാനിയേയും നാല് ഉദ്യോഗസ്ഥരെയും സല്മാന് രാജാവ് പുറത്താക്കിയതായി സൗദി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഖതാനി ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും സൂചനയുണ്ട്.
ഖഷോഗി കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഖതാനിയുടെ നിര്ദേശമനൂസരിച്ച് അവിടെ എത്തിയ സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെ പതിനഞ്ച് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു. ഇതിനിടയില്‍ സ്കൈപ്പിലൂടെ ഖഷോഗിയുമായി ഖതാനി സംസാരിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമായി. ഇതോടെ ഖഷോഗിയെ വധിക്കാന്‍ ഖതാനി നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: