കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തല്‍ ശരിയോ? കേരളത്തില്‍ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചോ? വെളിപ്പെടുത്തല്‍ വിവാദമാകുന്നു.
”കേന്ദ്രസര്‍ക്കാരാകട്ടെ വിധി നടപ്പാക്കുന്നതിന് ആവശ്യമായ നിരോധന നിയമങ്ങള്‍ പ്രയോഗിക്കണമെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അവശ്യപ്പെടുകയുണ്ടായി,” എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചത്. എന്നാല്‍, ഇതിന് തെളിവൊന്നും നല്‍കിയിട്ടില്ല.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ ക്രമസമാധാനം പാലിക്കണമെന്നും വിശ്വാസികളുടെ വികാരം മാനിക്കണമെന്നുമാണ് കേന്ദ്ര നിര്‍ദ്ദേശം. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നല്ലാതെ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സര്ക്കുലറില്ല. നിയമങ്ങള്‍ ”പ്രയോഗിക്കണമെന്ന്” കേന്ദ്രം പറഞ്ഞതായും മുഖ്യമന്ത്രി പറയുന്നു.
”ലാത്തിപ്രയോഗം” എന്ന മട്ടിലാണ് നിയമം ‘നടപ്പാക്കണ’മെന്ന കേന്ദ്രനിര്‍ദ്ദേശത്തെ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. ഭരണഘടനാപമായി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി ബോധപൂര്‍വം നടത്തുന്ന കുപ്രചാരണമാണ് ഇവയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: