ആലപ്പുഴ: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി തുടങ്ങിയതായി മന്ത്രി തോമസ് ഐസക്ക്. 1,100 ചിട്ടികള്‍ ഔപചാരികമായി ആരംഭിച്ചു. നവംബര്‍ മാസം മദ്ധ്യത്തില്‍ ലേലങ്ങളും ആരംഭിക്കും. ഇതിനകം 12,000 പേര് എല്ലാ രജിസ്ട്രേഷന് നടപടികളും പൂര്‍ത്തിയാക്കി. ആര്‍ക്കു വേണമെങ്കിലും ഓണ്‍ലൈന്‍ ആയി പണമടയ്ക്കാം. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ചിട്ടിയിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. മണി എക്സ്ചെഞ്ചുകള്‍ വഴി പണം അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഇരുപത്തിയഞ്ചാം തീയതി മുതല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. വൈകാതെ ലോകത്ത് എവിടെയുമുള്ള ഏതൊരു മലയാളിക്കും കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരാനാവുമെന്ന് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.
ഒരു ലക്ഷം പേര് ഈ ധനകാര്യവര്‍ഷം അവസാനിക്കും മുന്‍പ് ചിട്ടിയില്‍ ചേരുമെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേര് ചിട്ടി വരിക്കാരാവും. പ്രഖ്യാപിച്ചതിനേക്കാള്‍ ചിട്ടി തുടങ്ങാന്‍ വൈകി എന്നത് പോരായ്മയാണെന്നും മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: