ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബജ്രംഗ് പൂനിയയ്ക്ക് സ്വന്തമായി. ഫ്രീ സ്റ്റയ്ലിന്റെ 65 കി.ഗ്രാം വിഭാഗത്തില്‍ വെളളി മെഡല്‍ നേടിയാണ് പൂനിയ റെക്കോഡിനുടമയായത്.
റെക്കോഡിട്ടെങ്കിലും ലോക ഗുസ്തിയില്‍ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു സ്വര്‍ണമെഡലെന്ന ഇന്ത്യന്‍ സ്പനം സാക്ഷാത്ക്കരിക്കാന്‍ പൂനിയയ്ക്ക് കഴിഞ്ഞില്ല. 65 കി.ഗ്രാമിന്റെ ഫൈനലില്‍ പൂനിയ ജപ്പാന്റെ തകുതോ ഒടോഗൂറോയോട് 16-9 ന് തോറ്റു. ഇതോടെ സുവര്‍ണസ്വപ്നം തകര്‍ന്നു. വെളളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഹരിയാനക്കാരനായ ബജ്രംഗ് പൂനിയ 2013 ല്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്്.
സുശീല്‍ കുമാറാണ് ലോക ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരം. 2010 ല്‍ മോസ്ക്കോയില്‍ നടന്ന ലോക ഗുസ്തിയിലാണ് സുശീല്‍ കുമാര്‍ സ്വര്‍ണം സ്വന്തമാക്കിയത്.
ഒരു വര്‍ഷം മൂന്ന് വന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ഇന്ത്യതാരമെന്ന അപൂര്‍വ ബഹുമതിക്കും ബജ്രംഗ് പൂനിയ അര്‍ഹനായി. ഈ വര്‍ഷം ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത്് ഗെയിംസിലും ജക്കാര്‍ത്തിയില്‍ അരങ്ങേറിയ ഏഷ്യന്‍ ഗെയിംസിലും പൂനിയ മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: