ലണ്ടന്‍: പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടിയ പിയറി-എമറിക് ഔബാമേയാങ്ങും കളം നിറഞ്ഞുകളിച്ച് ഒരു ഗോള്‍ നേടുകയും ചെയ്ത നായകന് മെസ്യൂട്ട് ഓസിലും ആഴ്സണലിന് വിജയം സമ്മാനിച്ചു. പ്രീമിയര്‍ ലീഗില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
അറുപത്തിമൂന്നാം മിനിറ്റില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ച് ഔബാമേയാങ്ങ് ആഴ്സണലിനെ മുന്നിലെത്തിച്ചു. മൂന്ന്് മിനിറ്റുകള്‍ക്കുശേഷം മെസ്യൂട്ട് ഓസീല് ഒരുക്കിെകാടുത്ത അവസരം ഗോളിലേക്ക് തിരിച്ചുവിട്ട് ഔബാമേയാങ്ങ് ആഴ്സണലിന് വിജയമൊരുക്കി. എല്ലാ ടൂര്‍ണമെന്റുകളിലുമായി ആഴ്സണലിന്റെ തുടര്‍ച്ചയായ പത്താം വിജയമാണിത്. ഈ വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ 21 പോയിന്റുമായി അവര്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി.
കളിയുടെ മുപ്പത്തിയൊന്നാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലറിന്റെ സെല്‍ഫ് ഗോളില്‍ പിന്നില്‍ പോയ ആഴ്സണല്‍ ശക്തമായ തരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. ആദ്യ പകുതിയവസാനിക്കും മുമ്പ് മെസ്യൂട്ട് ഓസില്‍ ഗോള്‍ നേടി ആഴ്സണലിനെ ലെസ്റ്റര്‍ സിറ്റിക്കൊപ്പം എത്തിച്ചു.
ആഴ്സണല്‍ അടുത്ത മത്സരത്തില്‍ ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെ നേരിടും. യൂറോപ ലീഗില്‍ ആഴ്സണല്‍ നാളെ ലിസ്്ബണില് സ്പോര്‍ട്ടിങ്ങിനെ എതിരിടും. പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ശനിയാഴ്ച വെസ്റ്റ് ഹാം യൂണൈറ്റഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: