ന്യൂദല്‍ഹി: 2018ലെ സിയോള്‍ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രാജ്യത്തിന്റെ അതിവേഗ സാമ്പത്തിക വളര്‍ച്ചക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ഈ പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങല്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ആഗോള സാമ്പത്തിക വളര്‍ച്ച കൂട്ടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതിവേഗം കുതിക്കുന്ന ലോക സാമ്പത്തിക വളര്‍ച്ചക്കൊപ്പം ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിയത്, ജനങ്ങളുടെ ഉന്നമനത്തിനും അഴിമതിക്കെതിരെയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് പുരസ്കാരം നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യക്കും, ആഗോള സാമ്പത്തിക വളര്‍ച്ചക്കും നരേന്ദ്രമോദി നല്കിയ സംഭാവനകള്‍ എടുത്തു പറഞ്ഞ അവാര്‍ഡ് കമ്മിറ്റി, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയാന്‍ മോദിണോമിക്സ് സഹായിച്ചെന്നും വിലയിരുത്തി. അഴിമതി തുടച്ച് നീക്കാന്‍ പ്രധാനമന്ത്രി എടുത്ത നോട്ട് നിരോധനത്തെയും കമ്മിറ്റി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ വിദേശകാര്യനയങ്ങളും ഏറെ പ്രശംസനീയമാണെന്ന് ഇവര്‍ വിലയിരുത്തി.
ഈ ബഹുമതി ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൊറിയയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധത്തിന്റെ തെളിവാണ് ഈ പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. സോള്‍ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുരസ്കാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: