ന്യൂദല്‍ഹി: സിബിഐയുടെ വിശ്വാസ്യത പ്രധാനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടിയാണ് രണ്ട് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തിയത്. ഡയറക്ടറും സ്പെഷ്യല്‍ ഡയറക്ടറും ആരോപണം നേരിടുന്നു. സ്വതന്ത്രമായ അന്വേഷണം രണ്ടു പേര്‍ക്കെതിരെയും നടക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഇരുവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്കിയ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നടപടിക്ക് റഫാലുമായി ബന്ധമില്ല. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
സിബിഐയിലെ ഉന്നതരുടെ ഏറ്റുമുട്ടല്‍ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: