ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് ഇവര്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, ബി.ജെ.പി നേതാവും നടനുമായ കൊല്ലം തുളസി, മുരളീധരന് ഉണ്ണിത്താന് എന്നിവര്‍ക്കെതിരെ നപടി വേണമെന്നാണ് വനിതാ അഭിഭാഷക നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പി.രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിയാണ് മറ്റൊരു സ്ത്രീ കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: