തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു അധികാരവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്തലയില്‍ താക്കോല്‍കൂട്ടം കെട്ടി നടക്കുന്ന ആളാണ് തന്ത്രി എന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. ശബരിമല പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. ക്ഷേത്രകാര്യത്തിലും ഭരണകാര്യത്തിലും ക്ഷേത്രത്തിന്റെ ആചാരങ്ങളും മര്യാദകളും പാലിക്കുന്ന കാര്യത്തിലും തന്ത്രിക്കാണ് പരമാധികാരമെന്ന് സുപ്രിം കോടതി വരെ വിധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ പിണറായി വിജയന് പറയുമ്പോഴെ മകരസംക്രമ പൂജകള്‍ നടക്കുകയുള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. തിരുവാഭരണം വന്നാലേ മകരസംക്രമ പൂജ നടക്കൂ എന്ന വിശ്വാസം പിണറായി വിജയന് വിചാരിച്ചാലൊന്നും തിരുത്താന്‍ കഴിയില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നുവെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: