ന്യൂദല്‍ഹി: ഭീമ കോറേഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ച് ഇടതുപക്ഷ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത കേസില്‍ ചരിത്രകാരി റൊമീലാ ഥാപ്പര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസ് മഹാരാഷ്ട്ര പോലീസില്‍ നിന്ന് മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാനുള്ള ആവശ്യം കോടതി കഴിഞ്ഞ സപ്തംബറില്‍ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ്് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിരാകരിച്ചത്.
വരവര റാവു, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേരിയ, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ എന്നീ ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നീട്ടിയും കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം നിരാകരിച്ചും കഴിഞ്ഞ സപ്തംബര്‍ 28ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള മൂന്നംഗ സംഘത്തിന്റേതായിരുന്നു വിധി.
മാത്രവുമല്ല, അന്വേഷണം തുടരാന്‍ മഹാരാഷ്ട്ര പോലീസിന് കോടതി നിര്‍ദേശവും നല്കി. കുറ്റാരോപിതര്‍ക്ക് കേസ് ആര് അന്വേഷിക്കണമെന്നത് ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അന്ന് കോടതിയില്‍ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: