പാരീസ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡിലേക്കുളള തന്റെ തിരിച്ചുവരവ് വിജയത്തോടെ ആഘോഷിച്ചു. റൊണാള്‍ഡോയുടെ മികവില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.
തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തില്‍ കളിച്ച റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പന്‍സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിക്ടോറിയയെ തോല്‍പ്പിച്ചു.
മഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിച്ചിരുന്ന കാലത്ത് ഓള്‍ഡ് ട്രാഫോഡിലെ ആരാധനാമൂര്‍ത്തിയായിരുന്ന റൊണാള്‍ഡോ ഇന്നലെ യുവന്റസിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കളിക്കളം നിറഞ്ഞുപൊരുതിയ റൊണാള്‍ഡോയാണ് വിജയഗോളിന്റെ വഴി തുറന്നത്. റൊണാള്‍ഡോ നല്കിയ പാസാണ് പാവ്ലോ ഡൈബാല ഗോളിലേക്ക് തിരിച്ചുവിട്ടത്. ഈ വിജയത്തേടെ മൂന്ന് മത്സരങ്ങളില്‍ ഒമ്പതുപോയിന്റുമായി യുവന്റ്സ് ഗ്രൂപ്പ് എച്ചില് മുന്നിട്ടു നില്‍ക്കുകയാണ്.
സ്വിറ്റ്സര്‍ലന്‍ഡില്‍ വലന്‍സിയയെ യങ് ബോയ്സ് സമനിലയില്‍ പിടിച്ചു നിര്‍ത്തിയതോടെ മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റുണ്ട്.
സാന്റിയാഗോ ബര്ണാബേയില് റയല്‍ മാഡ്രിഡ് നേടിയ വിജയം മുഖ്യ പരിശീലകന് ലോപെടുഗിക്ക് ആശ്വാസമായി. കരീം ബെന്‍സേമ, മാഴ്സെലോ എന്നിവരുടെ ഗോളുകളിലാണ് റയല്‍ മാഡ്രിഡ് വിക്ടോറിയയെ തോല്‍പ്പിച്ചത്. ആറു മത്സരങ്ങളില്‍ റയലിന്റെ ആദ്യ വിജയമാണിത്.
തുടക്കത്തില്‍ ബെന്‍സേമ മാഡ്രിഡിനെ മുന്നിലെത്തിച്ചു. പിന്നീട് മാഴ്സെലോ ലീഡ് 2-0 ആ്ക്കി റയലിന്റെ വിജയമുറപ്പിച്ചു. പാട്രിക്ക് ഹോസോവിസ്ക്കിയാണ് വിക്ടോറിയയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.
പെപ്പ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഷഖതര് ഡോണ്സ്ക്കിനെ പരാജയപ്പെടുത്തി. ഡേവിഡ് സില്‍വ, എയ്മെറിക് ലാപോര്‍ട്ട്, ബെര്‍നാര്‍ഡോ സില്‍വി എന്നിവരാണ് ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ റോമ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സിഎസ്കെഎ മോസ്കോയെ തോല്‍പ്പിച്ചു. എഡിന് ഡെക്കോ രണ്ട് ഗോളും സെന്‍ഗിസ് ഒരു ഗോളും നേടി. ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഇകെ ഏതന്‍സിനെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: