കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണോയെന്ന് ഹൈക്കോടതി. മഞ്ചേശ്വരത്ത് നിന്നും ജയിച്ച് എംഎല്‍എ ആയ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഇതിന് രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന് മറുപടിയും നല്കി.
തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് കള്ളവോട്ട് നടന്നുവെന്നും അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന് തെളിവ് സഹിതം വ്യക്തമാക്കി. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് പരാജയപ്പെട്ടത്.
കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അതേസമയം, ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ സുരേന്ദ്രന് ഹര്‍ജി പിന്‍വിലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: