ന്യൂദല്‍ഹി: അസാധാരണ സാഹചര്യം ഉണ്ടായതിനാലാണ് സിബിഐയില്‍ ഇടപെട്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ഡയറക്ടര്‍ അലോക് വര്‍മ, തനിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉപമേധാവി രാകേഷ് അസ്താനയുമായി ചേരിപ്പോര് ഉണ്ടാക്കുകയും ചെയ്ത് സിബിഐയിലെ അന്തരീക്ഷം തകര്‍ത്തു. അതിനാലാണ് രണ്ട് ഉദേ്യാഗസ്ഥരുടെയും അധികാരം എടുത്തു കളഞ്ഞത്. കേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ പരസ്പരം ഉന്നയിച്ചത്. അത് മാധ്യമങ്ങള്‍ വിശദമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത് ഏജന്‍സിയുടെ സംവിധാനം തകര്‍ത്തു. ചേരിപ്പോര് അതിന്റെ കൊടുമുടിയില്‍ എത്തി.അത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയും സല്‍പ്പേരും നശിപ്പിക്കുന്ന അവസ്ഥയിലായി, സിബിഐയിലെ പ്രവര്‍ത്തന അന്തരീക്ഷവും നശിച്ചു. അത് ഏജന്‍സിയുടെ ഭരണനിര്‍വഹണത്തെയും ബാധിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് അലോക് വര്‍മ്മയേയും രാകേഷ് അസ്താനയെയും നീക്കിയത്. 2003ലെ സിവിസി നിയമത്തിന്റെ എട്ടാം വകുപ്പു പ്രകാരമായിരുന്നു ശുപാര്‍ശ. കേന്ദ്രം വസ്തുതകള്‍ വിലയിരുത്തി. സ്വാഭാവിക നീതി അടക്കമുള്ളവ നോക്കിയാണ് അവരെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലാത്ത, അസാധാരണമായ അവസ്ഥയാണ് ഉടലെടുത്തത്. ഇടക്കാല നടപടിയാണ് കൈക്കൊണ്ടത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷണം പൂര്‍ത്തിയാക്കും വരെ നിലവിലുള്ള സ്ഥിതി തുടരും. പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന വര്‍മ്മക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. അത് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരുന്നു.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സിവിസി സിബിഐയില്‍ നിന്ന് തേടി. പക്ഷെ ഫയലുകള്‍ നല്‍കിയില്ല. ഫയലുകള്‍ നല്കുന്നതില് ഡയറക്ടര്‍ സഹകരിക്കുന്നില്ലെന്നാണ് സിവിസി കശയത്തിയത്. പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: