ന്യൂദല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ട സിബിഐ മുന്‍ മേധാവി അലോക് വര്‍മയുടെ വീടിനു സമീപം സംശയ സാഹചര്യത്തില്‍ കണ്ട നാലുപേരെ പോലീസ് പിടികൂടി. ദല്‍ഹിയിലെ വര്‍മയുടെ വീടിനു മുന്നിലും സമീപത്തുമായി പലവട്ടം ഇവരെ കാണുകയായിരുന്നു.
വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ദല്‍ഹിയില്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്നായ അക്ബര്‍ റോഡിലെ വര്‍മയുടെ വീടിന്റെ ഗേറ്റിനു പുറത്ത് കാറില്‍ ഇരുന്നു കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഇവര്‍. അതേസമയം, രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് നാലുപേരും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അലോക് വര്‍മ, തനിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉപമേധാവി രാകേഷ് അസ്താനയുമായി ചേരിപ്പോര് ഉണ്ടാക്കുകയും ചെയ്ത് സിബിഐയിലെ അന്തരീക്ഷം തകര്‍ത്തു. അതിനാലാണ് രണ്ട് ഉദ്യോഗസ്ഥരുടെയും അധികാരം എടുത്തു കളഞ്ഞത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് അലോക് വര്‍മ്മയേയും രാകേഷ് അസ്താനയെയും നീക്കിയത്. 2003ലെ സിവിസി നിയമത്തിന്റെ എട്ടാം വകുപ്പു പ്രകാരമായിരുന്നു ശുപാര്‍ശ. കേന്ദ്രം വസ്തുതകള്‍ വിലയിരുത്തി. സ്വാഭാവിക നീതി അടക്കമുള്ളവ നോക്കിയാണ് അവരെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലാത്ത, അസാധാരണമായ അവസ്ഥയാണ് ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: