തിരുവനന്തപുരം: കണ്ണൂരും പാലക്കാടും 13,886 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കിയതായി ധനമന്ത്രി ടി.എം. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായപാര്‍ക്കും മറ്റ് വികസനപദ്ധതികളും ആരംഭിക്കുന്നതിനാണ് 13,886 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയത്. കണ്ണൂരില്‍ 4896 ഏക്കര്‍ ഭൂമിയും പാലക്കാട് 470 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 5366 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. ഇതുവരെ കിഫ്ബിയുടെ മുന്നില്‍ വന്ന 557 പദ്ധതികളില്‍ 23,313 കോടി രൂപയുടെ 387 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു.
കെഎസ്ആര്‍ടിസിയുടെയും ജലഗതാഗതത്തിന്റെയും കാര്യത്തില്‍ കിഫ്ബി ഉദാരമായ സമീപനം സ്വീകരിക്കും. കേരളത്തിലെ റോഡുകള്‍ വിദേശത്ത് നിലവിലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിഗണിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരദേശ പാതയുടെ പണി ഉടന്‍ ആരംഭിക്കും. റോഡിന് സൈക്കിള്ട്രാക്കടക്കം 14 മീറ്റര്‍ വീതിയാണ് ഉദ്ദേശിക്കുന്നത്. 44 മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുക. മലപ്പുറത്ത് 15 മീറ്റര്‍ വീതിയില്‍ റോഡിന്റെ പണി ഉടന്‍ ആരംഭിക്കും. 2022 ഓടെ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതിയെന്നും ഐസക്ക് വ്യക്തമാക്കി. കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: