കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവരെന്നു പറഞ്ഞ് 210 പേരുടെ ഫോട്ടോ ആല്‍ബം പോലെയാക്കിയാണ് പോലീസ് കഴിഞ്ഞ രാത്രി വിവിധ ജില്ലകളിലേക്ക് അയച്ചു നല്‍കിയത്. ആ ആല്‍ബം പോലീസിനു തന്നെ നാണക്കേടായി.
പോലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടത് പുതിയ വിവാദങ്ങള്‍ക്കും കാരണമായി. നിലയ്ക്കലിലെ അക്രമങ്ങളില്‍ പോലീസിലെ ഒരുവിഭാഗവും സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നതായി അന്നുമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. അക്രമത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ മുഖംതിരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കുമാണ് ആല്‍ബം അയച്ചു നല്‍കിയത്. എന്നാല്‍ ആല്‍ബം ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കും ലഭിച്ചു. നിലയ്ക്കലില്‍ പോലീസുകാര്‍ വാഹനം തകര്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുപോയതിന് പിന്നിലും പോലീസിലെ തന്നെ ഒരുവിഭാഗമാണെന്ന് ആക്ഷേപം ഉണ്ട്. ഈ വിഷയങ്ങളിലെല്ലാം നാണംകെട്ട് നില്‍ക്കുമ്പോഴാണ് രഹ്ന ഫാത്തിമയ്ക്ക് അകമ്പടി സേവിച്ച ഐജി ശ്രീജിത്ത് അയ്യപ്പന് മുന്നില്‍ കരഞ്ഞ് പ്രാര്‍ഥന നടത്തിയത്. ഈ സംഭവം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഇങ്ങനെയുള്ള നാണക്കേടില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് അക്രമികളുടേതെന്ന പേരില്‍ പോലീസ് ആല്‍ബം പുറത്തുവിട്ടത്. ആല്‍ബം തയ്യാറാക്കാന്‍ കാണിച്ച അമിതാവേശം പോലീസിന് വിനയായി. പല ചിത്രങ്ങളും ആവര്‍ത്തിച്ച് വന്നതായും ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: