പത്തനംതിട്ട: ശബരിമല യുവതീപ്രവേശനക്കേസുകളില് പ്രതിപ്പട്ടികയില്‍ മഫ്തി പോലീസുകാര്‍ ഉള്‍പ്പെട്ടതോടെ നിലയ്ക്കലില്‍ അക്രമത്തിന് വഴിമരുന്നിട്ടത് പോലീസാണെന്ന ഭക്തരുടെ പരാതിക്ക് സ്ഥിരീകരണമായി. പത്തനംതിട്ട എആര്‍ ക്യാമ്പിലെ ഇബ്രാഹിം കുട്ടിയാണ് പട്ടിയിലുള്ളത്.
ഭക്തരെ ജയിലിലടച്ച് വരും ദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ മുനയൊടിക്കാനാണ് പോലീസിന് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം. തുലാമാസ പൂജകള്‍ക്കായി നടതുറന്ന 17നാണ് നിലയ്ക്കലിലും പമ്പയിലും നാമജപയജ്ഞത്തില്‍ പങ്കെടുത്ത വൃദ്ധരടക്കമുള്ള ഭക്തരെ പോലീസ് വേട്ടയാടിയത്.
പോലീസുകാര്‍ കൊടിയ മര്‍ദ്ദനം അഴിച്ചുവിടുകയും ഭക്തരെ കല്ലെറിയുകയും ചെയ്തിരുന്നു. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പോലീസിന് നേരെ കല്ലെറിഞ്ഞ് പ്രകോപനമുണ്ടാക്കിയത് മഫ്തി പോലീസും സിപിഎം പ്രവര്‍ത്തകരുമാണെന്ന് അന്നേ ഭക്തര്‍ കണ്ടെത്തിയിരുന്നു. പോലീസിലെ ഹിന്ദുവിരുദ്ധ മനോഭാവമുള്ളവരെയും സിപിഎം സഹയാത്രികരെയും തെരഞ്ഞെടുത്താണ് നിലയ്ക്കല്‍ ഓപ്പറേഷന് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിന് അടിവരയിടുകയാണ് ഇബ്രാഹിം കുട്ടി.
നാമജപയജ്ഞത്തില്‍ വലിയ തോതില്‍ മഫ്തി പോലീസുകാര്‍ ഭക്തര്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കെത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ യുവതികളുണ്ടെന്ന് പ്രചരിപ്പിച്ച് സംഘര്‍ഷം രൂക്ഷമാക്കാനും ഇവര്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ പ്രതിപ്പട്ടികയില്‍ പെട്ട ഏതാനും പോലീസുകാരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇത്തരം കള്ളക്കളികള്‍ കൂടുതല്‍ പുറത്തു വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: