മലപ്പുറം: സംസ്ഥാനത്തിന് നാണക്കേടായി മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. മലപ്പുറത്തെ വിവിധ സ്റ്റേഷനുകളിലായി ഈ വര്‍ഷം ഇതുവരെ 252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2013ല്‍ 90 ആയി വര്‍ധിച്ചു.
പിന്നെ ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ക്രമാതീതമായി കൂടി. 2016ല്‍ കേസുകളുടെ എണ്ണം ആദ്യമായി 200 കടന്നു. 244 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കേസുകളുടെ എണ്ണം 219 ആയി കുറഞ്ഞെങ്കിലും ഈ വര്‍ഷം പത്ത് മാസത്തിനകം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 252ല്‍ എത്തി.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിയായി 2012ലാണ് പോക്സോ നിയമം നിലവില്‍ വന്നത്. എന്നിട്ടും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ബാലാവകാശ കമ്മീഷനും പോലീസും നല്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: