കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പ് വഴി അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം വെട്ടില്‍. നേതൃത്വത്തിന് തലവേദനയായി വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ വ്യക്തിയുടെ കേളികള്‍ വ്യാപകമായി പ്രചരിക്കുന്നു. മറ്റൊരു യുവതിയുമായുള്ള ലൈംഗിക ബന്ധമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇയാളെ പാര്‍ട്ടി കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സിപിഎമ്മിലെ ഒരുവിഭാഗം തന്നെയാണെന്നാണ് ആരോപണം.
മേയര്‍ അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലറാണ് അനാശാസ്യവും ആഭ്യന്തര കലഹവും പരാമര്‍ശിക്കുന്ന ഒരുമണിക്കൂറോളമുള്ള ശബ്ദസന്ദേശം പോസ്റ്റ് ചെയ്തത്. സിപിഎം ഏരിയാകമ്മിറ്റി അംഗം കൂടിയാണ് ഈ കൗണ്‍സിലര്‍. കോണ്‍ഗ്രസിലെയും ലീഗിലെയുമടക്കമുള്ള എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. കൗണ്‍സിലര്‍ക്കെതിരെ യുഡിഎഫ് വനിതാ കൗണ്‍സിലറെക്കൊണ്ട് പരാതി നല്കാന് യുഡിഎഫ് തീരുമാനിച്ചു. ഇത് കോര്പ്പറേഷന് ഭരണം തന്നെ പ്രതിസന്ധിയിലാക്കും. കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തിലാണ് കോര്പ്പറേഷന് ഭരണം എല്‍ഡിഎഫ് കയ്യാളുന്നത്.
വിവാഹേതരബന്ധം തെറ്റല്ലെന്ന കോടതിവിധി നടപ്പാക്കാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്ന പോസ്റ്റിനു താഴെയാണ് നേതാവിന്റെ വഴിവിട്ട ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സിപിഎം പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് മേയറെ ഉള്‍പ്പെടെ വെട്ടിലാക്കിയിരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം. കോര്പ്പറേഷന് കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ള സംഭാഷണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ട സന്ദേശം. അശ്ലീല ദൃശ്യങ്ങള്‍ കൂടി പ്രചരിച്ചതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. 55 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതം സീറ്റുകളാണുള്ളത്. ഭര്‍ത്താവിന്റെ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാണക്കേടിനെ തുടര്‍ന്ന് ഇടത് വനിതാ കൗണ്‍സിലര്‍ രാജിവെച്ചേക്കും. ആരോപണ വിധേയനായ നേതാവിനെതിരെ മാത്രം നടപടിയെടുക്കാത്തതും വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത പാര്‍ട്ടിക്കാരനായ കൗണ്‍സിലറോട് വിശദീകരണം ചോദിക്കാത്തതും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: