മാഡ്രിഡ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി ഇല്ലെങ്കിലും ബാഴ്സലോണയ്്ക്ക് ഒരു പ്രശ്നവുമില്ല. പരിക്കേറ്റ മെസിയെ കൂടാതെ കളിച്ച ബാഴ്സ ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു.
മെസിക്ക് പകരം ടീമിലെത്തിയ ബ്രസീലിയന്‍ താരം റാഫിന്‍ഹ ഒരു ഗോള്‍ നേടി.ജോര്‍ഡി ആല്‍ബയാണ് രണ്ടാം ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ ബാഴ്സയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പായി. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മെസിയുടെ അഭാവത്തില്‍ ലൂയി സുവാരസ്, ആര്‍തര്‍, ഫിലിപ്പ് കുടിഞ്ഞൊ തുടങ്ങിയവരൊക്ക തകര്‍ത്തുകളിച്ചു. മത്സരം കാണാന്‍ മകനൊപ്പം മെസി സ്റ്റേഡിയത്തിലുണ്ടായിരുന്നു.
അഞ്ചു മാസം മുമ്പ് ലോണ്‍ വ്യവസ്ഥയില്‍ ഇന്ററിന് കളിച്ചിരുന്ന റാഫിന്ഹയെയാണ് ബാഴ്സ പരിശീലകന് മെസിക്ക് പകരം കളിക്കളത്തിലിറക്കിയത്. ഒസ്മാനെ ഡംബെലെയാണ് മെസിക്ക് പകരക്കാരനാകുമെന്ന് പ്രതീക്ഷിച്ചത്. പക്ഷെ ഡംബെലെയ്ക്ക് അവസരം നല്‍കിയില്ല.
കോച്ചിന്റെ തീരുമാനം ശരിവയ്ക്കും വിധം 32-ാം മിനിറ്റില്‍ ഗോള്‍ നേടി റാഫിന്‍ഹ ബാഴ്സലോണയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ബാഴ്സ് ഈ ഗോളിന് മുന്നിട്ടുനിന്നു.
കളിയവസാനിക്കാന്‍ ഏഴ് മിനിറ്റുള്ളപ്പോള്‍ ബാഴ്സ രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചു. ജോര്‍ഡി അല്‍ബയാണ് ഇന്ററിന്റെ വല ചലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: