സാന്റിയാഗോ: മധ്യ ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലിയില്‍ നിന്നും തെക്കുപടിഞ്ഞാറു മാറി 132 കിലോമീറ്റര്‍ അകലെ പോര്‍ട്ട് ഒഫ് സാന്‍ അന്റോണിയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.
സാന്റിയാഗോയിലെ കെട്ടിടങ്ങള്‍ ഒരുമിനിറ്റോളം കുലുങ്ങി വിറച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. പ്രാദേശിക സമയം വൈകിട്ട് 6.31 നായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പസാധ്യതാ മേഖലകളില്‍ മുന്‍പന്തിയിലാണ് ചിലി.
2010 ലുണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 551 പേര്‍ക്ക് ജീവഹാനി നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: