കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ഹസനെയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2013 ജനുവരി 26നു നെടുമ്പാശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി എത്തിയത് ആബിദാണെന്ന് തെളിഞ്ഞിരുന്നു.
ആബിദിനെ കൂടാതെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പുതുവീട്ടില്‍ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂര്‍ കരുവാരകുണ്ട് നീലഞ്ചേരി തെക്കേതില്‍ പൊടി സലാം എന്ന അബ്ദുള്‍ സലാം, പുതുച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ മുഖ്യപ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവിലാണ്.
കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെത്തുടര്‍ന്നു വീണ്ടും വിചാരണ നടത്തിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയിരുന്ന യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: