ന്യൂദല്‍ഹി; അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യന്‍ ഘടകം എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തില്‍. വിദേശ നാണ്യ നിയന്ത്രണ നിയമം, വിദേശ നിക്ഷേപ നിയമം തുടങ്ങിയവ ലംഘിച്ചതാണ് കാരണം. പരിശോധനയുടെ ഭാഗമായി ആംനസ്റ്റിയുടെ ബെംഗളൂരുവിലെ ഓഫീസ് റെയ്ഡ് ചെയ്തു.
സംഘടനയ്ക്ക് വിദേശത്തു നിന്ന് ലഭിച്ച 36 കോടി രൂപയാണ് റെയ്ഡിന് അടിസഥാനം. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ട്രസ്റ്റിന് വിദേശപണം സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരുന്നു. അതിനു ശേഷം ആംനസ്റ്റിയുടെ പേരില്‍ ചില വാണിജ്യ സ്ഥാപങ്ങളുണ്ടാക്കി അതു വഴി വിദേശത്തു നിന്ന് 36 കോടി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: