ന്യൂദല്‍ഹി; അംബാനിമാര്‍ ബഹുമാന്യരായ കുടുംബമാണെന്നും അതിനാലാണ് വ്യവസായത്തില്‍ പങ്കാളികളാക്കാന്‍ തങ്ങള്‍ അവരെ തെരഞ്ഞെടുത്തതെന്നു റഫാല്‍ യുദ്ധ വിമാനനിര്‍മ്മാണക്കമ്പനി ഡസോള്‍ട്ട് എവിയേഷന്‍സ് മേധാവി എറിക് ട്രാപ്പിയര്‍.
നരേന്ദ്ര മോദി അധികാരത്തില്‍ വരും മുന്‍പു തന്നെ റിലന്‍സുമായി ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം എക്കണോമിക് ടൈംസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ റിലയന്‍സിനെ 2011 – 2012 ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഒളാന്തെയുടെയോ( മുന്‍ ഫ്രഞ്ച് പ്രസിഡന്റ്) നിങ്ങളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടേയോ( മോദി) കാലത്തല്ല അത്. ഞങ്ങള്‍ റിലയന്‍സുമായി ചര്‍ച്ച തുടങ്ങിയിട്ട് ദീര്‍ഘനാളായി.
അംബാനിമാര്‍ വളരെയേറെ ബഹുമാന്യരായ കുടുംബം ആയതിനാലാണ് ഡസോള്‍ട്ട് അവരുമായി പങ്കാളികളായത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തങ്ങള്‍ റിലയന്‍സിനെ തെരഞ്ഞെടുത്തതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഡസോള്‍ട്ട് വിമാനനിര്മ്മാണവുമായി ബന്ധപ്പെട്ട് 30 കമ്പനികളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
അന്വേഷണം നേരിടാനും ഡസോള്‍ട്ട് സജ്ജമാണ്. ഇടപാടില്‍ അഴിമതിയില്ല. ഞങ്ങള്‍ ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിയമങ്ങളിലും കരാറിലെ നിയമങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്. ഞങ്ങള്‍ അഴിമതിക്ക് പൂര്‍ണ്ണമായും എതിരാണ്. ഫ്രാന്‍സിലോ ഇന്ത്യയിലോ അന്വേഷണം വന്നാല്‍ അതിനെ നേരിടാന്‍ സന്നദ്ധരാണ്. അഴിമതിയിെല്ലന്ന് ഞങ്ങള്‍ തെളിയിക്കും.
റിലയന്‍സുമായുള്ളത് 850 കോടി രൂപയുടെ കരാര്‍ മാത്രമാണ്, 30,000 കോടിയുടെയല്ല. 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ മികച്ച ഇടപാട് നടത്തി. ഇന്ത്യയെ സംബന്ധിച്ച്, മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 18 വിമാനങ്ങള്‍ വാങ്ങാന്‍ നിര്ദ്ദേശിച്ചിരുന്നതിനേക്കാള് മികച്ച ഇടപാടാണിത്. ട്രാപ്പിയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: