പൂനെ: വീട്ടുതടങ്കലിലുള്ള നക്സലുകളില്‍ സുധ ഭരദ്വാജ്, അരുണ്‍ ഫെരാരിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ ജാമ്യാപേക്ഷ പൂനെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് വീട്ടുതടങ്കലിലാക്കിയ ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് ജഡ്ജി കെ.ഡി. വദനെ ആണ് തള്ളിയത്.
സെഷന്‍സ് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമെന്ന് ഗോണ്‍സാല്‍വസിന്റെ അഭിഭാഷകനായ ധൈര്യശീല് പട്ടേല്‍ അറിയിച്ചു. ആഗസ്റ്റ് 28നാണ് സുധ ഭരദ്വാജ്, അരുണ്‍ ഫെരാരിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, പി. വരവര റാവു, ഗൗതം നവ്ലാഖ എന്നിവരെ പിടികൂടിയത്.
ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയതെന്നും അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ജഡ്ജി അറിയിച്ചു. 23ന് ഹൈദരാബാദ് ഹൈക്കോടതി കവി പി. വരവര റാവുവിന്റെ വീട്ടുതടങ്കല്‍ നീട്ടിയിരുന്നു. സുപ്രീംകോടതി കഴിഞ്ഞമാസം ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവരുടെ വീട്ടുതടങ്കല്‍ നാലാഴ്ത്തേക്ക് കൂടി നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: