കോട്ടയം: നൂറ്റാണ്ടുകളായിട്ടുള്ള ശബരിമലയിലെ ആചാരാനുനുഷ്ഠാനങ്ങള് കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം ബിജെപി നന്നായി പ്രവര്‍ത്തിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി. രാമന്നായര് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെക്കാളും വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നത് ബിജെപിയാണ്. വിശ്വാസികളുടെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി ഒന്നും ചെയ്യാതെ തുടക്കത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ് പാലിച്ചത്. ഈ നീക്കം കോണ്‍ഗ്രസിലെ ഈശ്വരവിശ്വാസികളായ അനേകം പേരെ വേദനപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കാന്‍ വിശ്വാസികളുടെ ഒരു കൂട്ടായ്മയും കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ചില്ല. അപ്പോള്‍ സംഘടിപ്പിച്ചവരുടെ പന്തലുകളിലേക്ക് തനിക്ക് പോകേണ്ടി വന്നു. വിശ്വാസികള്‍ ഐതിഹാസിക പോരാട്ടം നടത്തുമ്പോള്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു കോണ്‍ഗ്രസ്. രാഷ്ട്രീയ തിരിച്ചടി മനസ്സിലാക്കി ഇപ്പോള്‍ പദയാത്ര പരിപാടികളുമായി കോണ്‍ഗ്രസ് വരുന്നത് പരിഹാസ്യമാണ്. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലാണ് പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ യജ്ഞത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു വിശദീകരണവും കൂടാതെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം ലൈംഗിക അപവാദങ്ങളിലൂടെ പാര്‍ട്ടിയുടെ അന്തസ്സ് തകര്‍ത്ത നേതാക്കള്‍ക്കെതിരെ എഐസിസി നേതൃത്വം സസ്പെന്‍ഡ് ചെയ്തിട്ടില്ല. സസ്പെന്ഷന് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ തുടര്‍നടപടി അറിഞ്ഞ ശേഷം ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: