തിരുവനന്തപുരം: ശബരിമലയില്‍ പരികര്മികള്ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പരികര്‍മികള്‍ പതിനെട്ടാംപടിക്കു താഴെ നാമജപവുമായി പ്രതിഷേധത്തില്‍ പങ്കെടുത്തത് സര്‍ക്കാരിന് നാണക്കേടായതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി, മാളികപ്പുറം മേല്‍ശാന്തി, കീഴ്ശാന്തി എന്നിവര്‍ സഹായത്തിനായി അവര്‍ക്ക് താല്പര്യമുള്ളവരെ പരികര്മികളായി കൂടെ കൂട്ടാറുണ്ട്. നാമജനപത്തിന്റെ പശ്ചാത്തലത്തില്‍ സഹായത്തിനായി ഒരു സഹായി ഒഴികെ മറ്റുള്ളവരെ ബോര്‍ഡ് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ദിവസവേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ദേവസ്വം ക്ഷേത്രങ്ങളിലെ കീഴ്ശാന്തിമാരെയോ നിയമിക്കണം. ഇവര്‍ സര്‍ക്കാരിന്റെ അടുപ്പക്കാരായിരിക്കണം. തന്ത്രിയും മേല്‍ശാന്തിയും പറഞ്ഞാലും ഇനി നാമജപത്തില്‍ പങ്കെടുക്കാത്ത തങ്ങളുടെ പാര്‍ട്ടിക്കാരെ നിയമിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: