പത്തനംതിട്ട: ഇരുട്ടിന്റെ മറവില്‍ കിടക്കപ്പായില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു അവരെ, കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കുമ്പോഴും അവരുടെ ചുണ്ടുകള്‍ അയ്യപ്പമന്ത്രം ഉരുക്കഴിച്ചു. അവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ടായിരുന്നു. ശബരിമല തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങി, അയ്യപ്പ ഭക്തരോടു യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത അയ്യപ്പഭക്തരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരെ കാണാന്‍ അമ്മമാരടക്കം ഭക്തജനങ്ങളും ബന്ധുക്കളും കുട്ടികളും ശരണം വിളികളോടെ കാത്തു നിന്നു.
ചിലരുടെ ബന്ധുക്കള്‍ കണ്ണീരോടെ അയ്യപ്പനെ വിളിച്ചു. പക്ഷേ അവരാരും ഭയന്നില്ല. അയ്യപ്പന് വേണ്ടി ജയിലില്‍ പോയി വരാന്‍ അമ്മയും ഭാര്യയും അയ്യപ്പഭക്തരെ ആശംസിക്കുന്ന ആവേശകരമായ നിമിഷങ്ങളായിരുന്നു അത്. അയ്യപ്പഭക്തരെ വിലങ്ങണിയിച്ചു നടത്തി കൊണ്ട് വന്നതില്‍ ന്യൂനപക്ഷ സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യുവിനെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ പോലീസ് വിലങ്ങഴിച്ചു മാറ്റി.
ഒറ്റപ്പാലം, തൃപ്പൂണിത്തുറ, പാലാ, ആങ്ങമൂഴി, ചിറ്റാര്‍, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ ജയരാജ്, അഭിലാഷ്, അഭിജിത് ചന്ദ്രന്, സോമന്, ബിനീഷ് ഷാജി, രാഹുല്‍, സുരേഷ്കുമാര്‍, വൈശാഖ്, അഡ്വ. ഗോവിന്ദ് മധുസൂദനന്, പി.എന്‍. ഹരികുമാര്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: