തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ അട്ടിമറി കോഴിക്കോട്് കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക വക. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ 10 മിറിറ്റ്് 19.48 സെക്കന്‍ഡില്‍ സനിക ഓടിയെത്തിയപ്പോള്‍ പിന്നിലായത് ദേശീയ താരം. ഏപ്രിലില്‍ നടന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ സ്വര്‍ണ്ണ ജേതാവാണ് സി. ചാന്ദ്നി. ദീര്‍ഘദൂര ഓട്ടത്തില്‍ ഭാവി പ്രതീക്ഷയായ ചാന്ദ്നിക്ക്് 3000 മീറ്റര്‍ ഒാടിയെത്താന്‍ 10 മിനിറ്റ്് 44.14 സെക്കന്‍ഡ് വേണ്ടിവന്നു. പാലക്കാട് കല്ലടി സ്കൂളിലെ ചാന്ദ്നി ദേശീയ സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലും 1500 മീറ്ററിലും ഒന്നാമതെത്തി ഇരട്ട സ്വര്‍ണ നേട്ടമാണ് കൈവരിച്ചത്്. കോതമംഗലം മാര്‍ ബേസിലിലെ ബിനില ബാബു വിനാണ് (10: 47.54 സെക്കന്‍ഡ്) വെങ്കലം. മാര്‍ ബേസിലിലെ അനുമോള്‍ തമ്പി 2015 ല്‍ ഇട്ട 9:41.57 സെക്കന്‍ഡ് മറികടക്കാന്‍ ആര്‍ക്കുമായില്ല.
ജൂനീയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ സല്മാന് ഫറൂക്കിനാണ് സ്വര്‍ണ്ണം.(8:56.16സെക്കന്ഡ്്്്). എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്-8:58.04 സെക്കന്‍ഡ്), വിഷ്ണു ബീജു (ഇളയവൂര്‍ സി എച്ച് എം,കണ്ണൂര്‍്-9:07.26 സെക്കന്‍ഡ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനക്കാരായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപി നേടി.(8:51.61 സെക്കന്‍ഡ്) രണ്ടാം സ്ഥാനം എം അജിത്തും ( സി എം ടി മാത്തൂര്‍ പാലക്കാട്-9:03.59 സെക്കന്‍ഡ്) മൂന്നാം പി ശ്രീരാഗും ( പാലക്കാട് പറളി -9:06.42 സെക്കന്‍ഡ്) സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ എന്‍. പൗര്‍ണമി സ്വര്‍ണ നേട്ടത്തിലെത്തി(10:27.87 സെക്കന്‍ഡ്), തൃശ്ശൂര്‍ നാട്ടിക ഫിഷറീസിലെ പി എസ് സൂര്യ (10:36.79സെക്കന്‍ഡ്) വെള്ളിയും തിരുവനന്തപുരം സായിയിലെ മിന്നു പി റോയി (10:53.10സെക്കന്‍ഡ്) വെങ്കലവും നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: