ന്യൂദല്‍ഹി: സുഖോയ് 30-എംകെഐ യുടെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ത്യന്വ്യോമസേനയിലേക്കെത്തുന്നു.മുംബൈയില്‍ ഒഝാര് വ്യോമസേന സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങിനു എയര്‍ മാര്‍ഷല്‍ ഹേമന്ത് ശര്‍മ്മ നേതൃത്വം നല്‍കും.
റഷ്യയുടെ ടെക്നോളജിയില്‍ നിര്‍മിച്ച സുഖോയ് 30 പോര്‍വിമാനം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.
2002 സെപ്റ്റംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോര്‍വിമാനങ്ങളാണ് നിലവില്‍ വ്യോമസേനയ്ക്കുള്ളത്.
അടുത്തിടെ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു.അതിന്റെ പശ്ചാത്തലത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് സുഖോയ് പരിഷ്ക്കരിച്ച പതിപ്പെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: