തിരുവനന്തപുരം: തിരുവനന്തപുരത്ത് ജനം ടിവി മാധ്യമസംഘത്തിന് നേരെ ആക്രമണം. ബ്യൂറോ ചീഫ് വിനീഷിനെ പോലീസ് പിടിച്ചു തള്ളി. സന്ദീനാന്ദഗിരിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം.
ആക്രമണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് ചാനല്‍ സംഘം ശേഖരിച്ചത്. ഈ സമയം ഇവിടെയെത്തിയ പോലീസ് വിനീഷ് ഉള്‍പ്പടെയുള്ള മാധ്യമ സംഘത്തെ ആക്രമിക്കുകയായിരുന്നു. സന്ദീനാന്ദ ഗിരിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: