ന്യൂദല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടനെ തന്നെ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ, ഇ ആധാര്‍ ലെറ്ററോ ഉപഭോക്താക്കള്‍ നല്കിയാല് കമ്പനികള്‍ സ്വീകരിച്ചേക്കും.
ഇതോടെ ആധാറില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള നടപടികള്‍ കമ്പനികള്‍ക്ക് വീണ്ടും സ്വീകരിക്കേണ്ടി വരും. ആധാറിന് പകരം പുതിയൊരു രീതി ഒക്ടോബര്‍ 15ന് മുമ്പായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കമ്പനികള്‍ ഇതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: