ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രാത്സാഹിപ്പിക്കാനാണ് പാക്കിസ്ഥാന് ഇനിയും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. എന്നാല്‍ ഏത് രീതിയിലുള്ള പ്രത്യാഘാതമാണ് താന്‍ ഉദ്ദേശിക്കുന്നതന്ന് വ്യക്തമാക്കാന്‍ റാവത്തത് തയ്യാറായില്ല. കശ്മീരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റാവത്തിന്റെ പ്രതികരണം.
കശ്മീരിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നതും തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതും പാകിസ്ഥാന് നിറുത്തണമെന്ന് ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു. അതിര്‍ത്തി സംസ്ഥാനമായ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സംരക്ഷിക്കാന്‍ വേണ്ട എല്ലാ കഴിവുകളും രാജ്യത്തിനുണ്ട്. ശക്തി ഉപയോഗിച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കാശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
1971-ലെ യുദ്ധത്തില്‍ ഇന്ത്യയോടെ തോറ്റതിന്റെ പ്രതികാരമാണ് ഇപ്പോള്‍ പാകിസ്ഥാന് നടത്തുന്നത്. തങ്ങള്‍ക്ക് നഷ്ടമായ പ്രദേശങ്ങള്‍ക്ക് പകരമായി രഹസ്യ യുദ്ധത്തിലൂടെ കാശ്മീരിനെ സ്വന്തമാക്കാമെന്നാണ് പാകിസ്ഥാന് കരുതുന്നത്. എന്നാല്‍ നിയമപരമായും അല്ലാതെയും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്ത് വില കൊടുത്തും രാജ്യം അതിനെ സംരക്ഷിക്കുമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ നേരെയുള്ള എല്ലാ ഭീഷണികളും നേരിടാന്‍ രാജ്യം ഇപ്പോള്‍ സജ്ജമാണ്. എന്നാല്‍ പാകിസ്ഥാന് തീവ്രവാദികള്‍ക്കുള്ള പിന്തുണ തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കും. കശ്മീരിനെ അശാന്തപ്പെടുത്താനാണ് പാകിസ്ഥാന്റെ നിരന്തര ശ്രമം. എന്നാല്‍ ഇത് വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: