തിരുവനന്തപുരം: സന്ദീപാനന്ദയുടെ സാളഗ്രാമം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു വാഹനങ്ങള്‍ തീയിട്ടതിലും റീത്ത് വച്ചതിനു പിന്നിലും സിപിഎം തിരക്കഥയെന്ന് വ്യക്തമാകുന്നു. കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് സമാനമാണ് സന്ദീപാനന്ദയുടെ വീട്ടിലും നടത്തിയിരിക്കുന്നത്. അക്രമം നടത്തിയ ശേഷം റീത്ത് വയ്ക്കുന്നത് സിപിഎം ശൈലിയാണ്. അതേ രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്.
രാത്രി 2.29 തോടു കൂടി വാഹനങ്ങള്‍ കത്തി പടര്‍ന്നിട്ടും അതിനു സമീപത്തെ റൂമില്‍ ഉറങ്ങിയിരുന്ന സന്ദീപാനന്ദ വിവരം അറിയുന്നത് നൂറ് മീറ്റര്‍ അകലെ ഔട്ട് ഹൗസില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയുടെ അമ്മ വന്ന് വിവരം പറഞ്ഞതിനു ശേഷം. സന്ദീപാനന്ദ അവരോട് പറഞ്ഞത് കത്തിതീരട്ടെ യെന്ന്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് നാല് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ആശ്രമ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മറുപടി. കത്തിയ വാഹനങ്ങള്‍ക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു സ്കൂള്‍ വാനിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല.
സാളഗ്രാമത്തില്‍ രാത്രിയില്‍ കുറെ വര്‍ഷങ്ങളായി രാത്രിയില്‍ സെക്യൂരിറ്റിയുണ്ട്. എന്നാല്‍ തീകത്തുന്നതിന് തലേ ദിവസം പറഞ്ഞുവിട്ടു. കിണറ്റില്‍ നിന്നും ടാങ്കറിലേക്ക് വെള്ളം കയറ്റുന്നതിനായി മോട്ടോറിന്റെ സ്വിച്ച് ഓണ്‍ ചെയിതില്ലെന്ന കാരണത്താല്‍ അധിഷേപിച്ചാണ് പറഞ്ഞു വിട്ടത്. തൊട്ടടുത്ത ദിവസമാണ് തീപിടുത്തവും.
തീപിടുത്തം അറിഞ്ഞ് തിരക്കഥപോലെ മന്ത്രിമാരുടെ പടയും സാളഗ്രാമത്തിലെത്തി. കുട്ടനാട്ട് വെള്ളത്തില്‍ മുങ്ങിക്കിടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത മന്ത്രി തോമസ് ഐസക്കാണ് ആദ്യം എത്തിയത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും. സിപിഎം എന്നും അധിഷേപത്തോടെ മാത്രം ഉപയോഗിച്ചിരുന്ന സ്വാമിജി എന്ന പദമാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും ആദ്യം ഉതിര്‍ന്നത്. സര്‍ക്കാര്‍ ചിലവില്‍ സാളഗ്രാമം പുനരിദ്ധരിക്കണമെന്നും പറഞ്ഞു. തൊട്ടു പിന്നാലെ കടകംപളളി സുരേന്ദ്രന്, കെ.കെ.ഷൈലജ, പിന്നാലെ സിപിഎമ്മിലെയും മറ്റ് ഘടക കഷി നേതാക്കളും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: