എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഉന്നതാധികാര സംഘമെത്തി. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും, വനഭൂമിയുടെ ലഭ്യതയും വിലയിരുത്താനാണ് പമ്പ-ശബരിമല യാത്രയ്ക്കിടെ കേന്ദ്ര എംപവര്‍ കമ്മിറ്റി എരുമേലിയിലെത്തിയത്.
പാര്‍ക്കിങ്, ശൗചാലയം, വിരിപ്പന്തല്‍, കുളിക്കടവ്, പേട്ടതുള്ളാനുള്ള സൗകര്യം, ആശുപത്രി സേവനം, കുടിവെള്ളം, ഗതാഗതസൗകര്യം, മാലിന്യസംസ്ക്കരണം, റോഡുകളുടെ നവീകരണമടക്കം ശബരിമല മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കാനുള്ള രൂപരേഖകളും സംഘം പരിശോധിച്ചു.
രാവിലെ എരുമേലിയിലെത്തിയ സംഘം എരുമേലിയിലെ വിവിധ സ്ഥലങ്ങളും അഴുത-കാളകെട്ടിയും സന്ദര്‍ശിച്ചു. എംപവര്‍ കമ്മിറ്റി ചെയര്മാന് അമര്‍നാഥ ഷെട്ടി, മാസ്റ്റര്‍ പ്ലാന്‍ സിഇസി പി.വി. ജയകൃഷ്ണന്, മെമ്പര്‍ സെക്രട്ടറി മഹേന്ദ്ര വ്യാസ്, അമിക്കസ് ക്യൂറി എഡിഎം റാവു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, അംഗം ശങ്കര്‍ദാസ്, ചീഫ് എന്‍ജിനീയര്‍ ശങ്കരന് പോറ്റി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: