കണ്ണൂര്‍: സമ്മേളന പന്തലില്‍ ബലിദാനി കുടുംബങ്ങളെ സമാശ്വസിപ്പിച്ചും പ്രസ്ഥാനത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സംഘപ്രവര്‍ത്തകരുടെ അമ്മമാരെയും കുഞ്ഞുങ്ങളേയും കുടുംബാംഗങ്ങളേയും വണങ്ങിയും അമിത്ഷായും ഭാര്യ സൊണാല്‍ ഷായും. സമ്മേളന വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലെത്തിയാണ് ബലിദാനി കുടുംബങ്ങളേയും സിപിഎം അക്രമത്തില്‍ ശാരീരിക ദൈന്യംപേറി ജീവിക്കുന്ന സംഘപ്രവരുമായും ഇരുവരും സംവദിച്ചത്. ഇന്നലെ രാവിലെ തന്നെ ബലിദാനികളായ സംഘപ്രവര്‍ത്തകരുടെ നിരവധി കുടുംബാംഗങ്ങള്‍ അമിത്ഷായെ കാണാനും ഓഫീസ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും എത്തിയിരുന്നു. അമിത്ഷായും ഭാര്യ സൊണാല്‍ ഷായും അവരോടൊപ്പം ചെലവഴിക്കുകയും വിഷമങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ബിജെപി ദേശീയ നേതൃത്വവും രാജ്യത്തെ ബിജെപി പ്രവര്‍ത്തകരും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ്നല്‍കിയാണ് അമിത്ഷാ വേദിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: