ന്യൂദല്‍ഹി: ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമെന്നും ജെയ്റ്റ്ലി പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ആചാരങ്ങള്‍ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ഉപദ്രവമല്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്ത സമൂഹത്തിന്റെ അവകാശത്തിന്റെ പരിധിയില്‍ വരും. മതാനുഷ്ഠാനങ്ങളെ മൗലികാവകാശങ്ങളായി കാണാനാണ് നീതി പീഠങ്ങള്‍ ശ്രമിക്കേണ്ടത്. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മാലികാവകാശം ഹനിക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. ലക്ഷോപലക്ഷം അയ്യപ്പഭക്തരുടെ അവകാശങ്ങളാണ് കോടതി വിധിയിലൂടെ തടയപ്പെടുന്നത്. ആചാര അനുഷ്ഠാനങ്ങളിലൂടെ നോക്കിക്കാണേണ്ടതല്ല സ്ത്രീ പുരുഷ സമത്വം. ശബരിമലയിലെ പ്രതിഷ്ഠയുടെ ഭാഗമായാണ് നിലവിലെ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചോദിച്ചിരുന്നു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാ പറഞ്ഞു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധിയിലൂടെ.
സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: