മട്ടന്നൂര്‍: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന അക്രമത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി സ്വാമി സന്ദീപാനന്ദഗിരിയും തന്നെയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തതിനു ശേഷമാണ് തീവെയ്പും അക്രമവും എന്നതുകൊണ്ടുതന്നെ ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതിനു പിന്നില്‍. ശബരിമല വിഷയത്തില്‍ പോലീസ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിയമനടപടിക്ക് വിധേയരാകേണ്ടി വരും. അടിയന്തരാവസ്ഥയെ നേരിട്ട പ്രസ്ഥാനത്തിന് ഇപ്പോള്‍ പോലീസ് കാട്ടിക്കൂട്ടുന്നത് ഒരു വിഷയമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: