പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്തില്‍ ഇന്നലെ നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമനത്തെച്ചൊല്ലിയാണ് കയ്യാങ്കളിയിലേക്ക് വരെ എത്തിയ തര്‍ക്കമുണ്ടായത്.
ഏഴാമത്തെ ഇനമായി അജണ്ടയില്‍ വന്ന ഹോമിയോ ആയുര്‍വേദ അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമനം സംബന്ധിച്ചുള്ള ചര്‍ച്ച വന്നതോടെയാണ് ബഹളം ആരംഭിച്ചത് അറ്റന്‍ഡര്‍ തസ്തികയിലേക്കും സ്വീപ്പര്‍ തസ്തികയിലേക്കും ഓരോ ആളെ വിധം എടുക്കണമെന്ന പ്രസിഡന്റിന്റെ അജണ്ടയെ പല അംഗങ്ങളും ചോദ്യം ചെയ്ത് ബഹളം ആരംഭിച്ചത്. നിലവില്‍ ഒരാളാണ് അറ്റന്‍ഡര്‍ കം സ്വീപ്പര്‍ തസ്തികയിലുള്ളത്. രണ്ടു പേര് ആയാല്‍ പഞ്ചായത്തിന് സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നും ഒരാള്‍ക്ക് എടുക്കേണ്ട പ്രവര്‍ത്തി മാത്രമേയുള്ളുവെന്നും പ്രതിപക്ഷത്തെ അംഗങ്ങള്‍ വാദിച്ചതിനെ തുടര്‍ന്ന് വോട്ടിനിടുകയായിരുന്നു. പ്രതിപക്ഷത്തെ ആറും ഭരണപക്ഷത്തെ നാല് പേരും ചേര്‍ന്ന് പത്ത് പേര് എതിര്‍ത്തപ്പോള്‍ എട്ട് പേര് മാത്രമാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം നടത്തുന്ന മാടായി പഞ്ചായത്തില്‍ ലീഗിന്റെ പ്രസിഡന്റ് കൊണ്ടുവന്ന അജണ്ടയെ എതിര്‍ത്ത് നാല് ലീഗ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് ലീഗിന് വന്‍ തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം തസ്തികയിലേക്കുള്ള തിയ്യതി നിശ്ചയിച്ച് ഇന്ഡര്വ്യുവിന് വിളിച്ചിരുന്നുവെങ്കിലും നിലവിലെ അറ്റന്‍ഡര്‍മാര്‍ ലേബര്‍ െ്രെടബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയാരുന്നു. സ്റ്റേ നീങ്ങിയതോടെയാണ് വീണ്ടും നിയമനം നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. അടുത്ത ദിവസം പരസ്യം ചെയ്ത് ഹോമിയോ അറ്റന്‍ഡര്‍ കം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുമെന്നറിയുന്നു. ഇല്ലാത്ത തസ്തിക സൃഷ്ട്ടിച്ച് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് പ്രതിപക്ഷ അംഗം കെ.ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: